ന്യൂഡൽഹി ∙ ഇന്ത്യക്കാരന്റെ രക്ഷയ്ക്കായി വീണ്ടും സുഷമയുടെ സഹായഹസ്തം. തന്റെ സഹോദരൻ വിനയ് മഹാജനെ സെർബിയയിൽ ആരോ തട്ടിക്കൊണ്ടുപോയെന്നും പണം കൊടുത്തില്ലെങ്കിൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നും ട്വിറ്ററിൽ രാജീവ് ശർമ അറിയിച്ച ഉടൻതന്നെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെട്ടു വിനയിനെ രക്ഷിച്ചു.
വിനയിനെ കണ്ടെത്തിയെന്നും സെർബിയൻ ഭരണകൂടത്തിന്റെ സംരക്ഷണത്തിൽ അദ്ദേഹം ഉണ്ടെന്നും ബെൽഗ്രേഡിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് വർമ അറിയിച്ചതായി സുഷമ രാജീവിനു മറുപടി നൽകുകയും ചെയ്തു. സഹോദരനെ സെർബിയയിലെ ഏജന്റ് ചതിച്ചതാണെന്നാണു രാജീവ് പറയുന്നത്. ഏതോ അഭയാർഥി ക്യാംപിലുണ്ടെന്നായിരുന്നു സംശയം. കസേരയിൽ കെട്ടിയിട്ടു ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോയും രാജീവിനു ലഭിച്ചിരുന്നു.