Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആംബുലൻസ് നൽകിയില്ലെന്ന് പരാതി; മൃതദേഹം വീട്ടിലേക്കു സ്ട്രെച്ചറിൽ

dead-body (വിഡിയോ ചിത്രം)

കൗസാംബി (യുപി)∙ ആംബുലൻസ് നിഷേധിക്കപ്പെട്ടതിനെ തുടർന്നു ഭർത്താവിനു ഭാര്യയുടെ മൃതദേഹം വീട്ടിലേക്കു സ്ട്രെച്ചറിൽ കൊണ്ടുപോകേണ്ടിവന്നതായി പരാതി. ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്നു മരിച്ച മാലതി ദേവിയുടെ (35) മൃതദേഹം ഭർത്താവ് മഹേഷ് ചന്ദ്ര സ്ട്രെച്ചറിൽ തള്ളിക്കൊണ്ടുപോകുന്നതിന്റെ വിഡിയോ പ്രാദേശിക ടിവി ചാനലുകൾ പുറത്തുവിട്ടിരുന്നു.

ആംബുലൻസ് ലഭിക്കണമെങ്കിൽ 800 രൂപ അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും മഹേഷ് ആരോപിച്ചിരുന്നു. വാർത്ത ആശുപത്രി അധികൃതർ നിഷേധിച്ചു.

വാർഡിൽ നിന്ന് വാഹനം പാർക്ക് ചെയ്യുന്ന സ്ഥലം വരെ മാത്രമാണ് മഹേഷ് മൃതദേഹം തള്ളിക്കൊണ്ടുപോയതെന്നും വീട്ടിലേക്ക് ആംബുലൻസിലാണ് കൊണ്ടുപോയതെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.