മുംബൈ∙ ഗുരുഗ്രാമിലെ റയൻ ഇന്റർനാഷനൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട കേസിൽ റയൻ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ അഗസ്റ്റിൻ പിന്റോ, ഭാര്യയും മാനേജിങ് ഡയറക്ടറുമായ ഗ്രേസ് പിന്റോ എന്നിവരെ ഇന്നുവരെ അറസ്റ്റ് ചെയ്യരുതെന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണു നടപടി.
അപക്ഷേ ഇന്നു കോടതി വീണ്ടും പരിഗണിക്കും. ഇവരുടെ മകനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ റയൻ പിന്റോ ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
സ്കൂൾ ഉടമകളായ പിന്റോ കുടുംബം താമസിക്കുന്ന മുംബൈയിലേക്കു ഹരിയാന പൊലീസ് പുറപ്പെട്ടതിനെ തുടർന്നാണു കോടതിയെ സമീപിച്ചത്. മുംബൈയിലെത്തിയ ഹരിയാന പൊലീസ് സംഘം കാന്തിവ്‌ലിയിലെ റയൻ ഇന്റർനാഷനൽ സ്കൂൾ ജീവനക്കാരെ ചോദ്യം ചെയ്തു.