ജമ്മു ∙ പതിനെട്ടു വർഷം മുൻപ് ഭീകരാക്രമണത്തിൽ ഏഴ് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട രൂപ്‌ലാലിനു സംസ്ഥാന സർക്കാർ 35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. നഷ്ടപരിഹാരം നൽകുന്നതിലുണ്ടായ കാലതാമസം മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ പറഞ്ഞു.
1999 ജൂലൈ രണ്ടിനുണ്ടായ ഭീകരാക്രമണത്തിൽ രൂപ്‌ലാൽ ഒഴികെയുള്ള കുടുംബാംഗങ്ങളെല്ലാം കൊല്ലപ്പെട്ടിരുന്നു. മരിച്ച ഒരോരുത്തർക്കും അഞ്ചു ലക്ഷം എന്ന കണക്കിലാണ് 35 ലക്ഷം അനുവദിച്ചത്. ജമ്മു കശ്മീർ സർക്കാർ നേരത്തേ ഒരുലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്.