ജമ്മു–കശ്മീരിലെ കേരൻ മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനികർക്കു നേരെ പാക്ക് സൈന്യം നടത്തിയ വെടിവയ്പിൽ നേപ്പാൾ സ്വദേശിയും സൈന്യത്തിൽ സിപോയിയുമായ രാജേഷ് ഖത്രി (27) വീരമൃത്യു വരിച്ചു.
പരുക്കേറ്റ ഖത്രിയെ ഹെലികോപ്റ്ററിൽ ശ്രീനഗറിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ആക്രമണം നടത്തിയ പാക്ക് സൈനികർക്കു ശക്തമായ തിരിച്ചടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇതേസമയം, ബനിഹാലിൽ റെയിൽവേ ജോലികൾക്കു സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ട സശസ്ത്ര സീമാബലിലെ ജവാൻ സഹപ്രവർത്തകന്റെ വെടിയേറ്റു മരിച്ചു. മറ്റൊരാൾക്കു പരുക്കേറ്റു.