Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദലിത് യുവതിയെ പീഡിപ്പിച്ചു; ബാബ അറസ്റ്റിൽ

baba-siyaram

ലക്നൗ ∙ ദലിത് യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയെത്തുടർന്നു സിതാപുർ ജില്ലയിലെ മിസ്റിക്കിൽ ആശ്രമം നടത്തുന്ന ബാബ സിയാറാം ദാസ് എന്ന വിവാദ സന്യാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികളായ ദശരഥ്, ആശിഷ് ശുക്ല, റിന്റു സിങ് എന്നിവർ ഒളിവിലാണ്.

ദൈവത്തിന്റെ അവതാരമായി നടിച്ച ഇയാളുടെ ഉടമസ്ഥതയിലുള്ള ലോ കോളജിൽ ജോലിതേടി വന്ന പത്തൊൻപതുകാരിയെ എട്ടുമാസത്തോളം തടവിലാക്കി പീഡിപ്പിച്ചതായാണു പരാതി. യുവതി വിളിച്ചറിയിച്ചതിനെത്തുടർന്നു പൊലീസ് എത്തിയാണു രക്ഷപ്പെടുത്തിയത്.

ഇതേ ജില്ലയിൽപെട്ട യുവതി കോളജ് മാനേജർ റിന്റു സിങ്ങിന്റെ അടുത്താണു ജോലിതേടി ആദ്യം എത്തിയത്. ഒപ്പം വന്ന ദശരഥും ശുക്ലയും 50,000 രൂപയ്ക്കു തന്നെ വിറ്റതാണെന്നു റിന്റു സിങ് പറഞ്ഞതായി യുവതി മൊഴിനൽകി. ആശ്രമത്തിൽ പൊലീസ് പരിശോധന നടത്തി.