ചെന്നൈ∙ പിതാവിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് അമ്മയെ കൊന്ന കേസിൽ അറസ്റ്റിലായ ഐടി ഉദ്യോഗസ്ഥൻ. ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയായ തന്നെ ഇതിന്റെ പേരിൽ അധിക്ഷേപിച്ചതിനെ തുടർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും പ്രതി ദഷ്‌വന്ത് (23) പൊലീസിനു മൊഴി നൽകി.
അച്ഛൻ വീട്ടിലെത്താൻ വൈകിയതിനെ തുടർന്നാണു കൊലപാതകപദ്ധതി മാറ്റിയതെന്നും പിന്നീടു വീട്ടിലെ 25 പവൻ സ്വർണവും നാൽപതിനായിരം രൂപയും കൈക്കലാക്കി മുംബൈയിലേക്കു കടക്കുകയായിരുന്നെന്നും ഇയാൾ പറയുന്നു. പീഡനക്കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ബാലികയുടെ മാതാപിതാക്കളെ പലവട്ടം ഭീഷണിപ്പെടുത്തിയതായും കേസുണ്ട്.
Advertisement