Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിട്ടി തട്ടിപ്പ്: സീഷോർ ഗ്രൂപ്പ് തലവൻ വീണ്ടും അറസ്റ്റിൽ

ഭുവനേശ്വർ∙ ഒഡീഷയിലെ ധെങ്കനാൽ ജില്ലയിൽ ചിട്ടി തട്ടിപ്പിലൂടെ നിക്ഷേപകരുടെ ഏഴുകോടി രൂപ കവർന്ന സീഷോർ ഗ്രൂപ്പ് തലവൻ പ്രശാന്ത് ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിട്ടി തട്ടിപ്പു കേസിൽ നേരത്തേ അറസ്റ്റിലായി ജയിലിലായിരുന്ന ദാസ് ജാമ്യംകിട്ടി പുറത്തിറങ്ങിയ ഉടനെ ആണു ധെങ്കനാൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2013ൽ ആണു ദാസിനെതിരെ നിക്ഷേപകർ കേസുകൊടുക്കുന്നത്. 500 കോടി രൂപയുടെ ചിട്ടിതട്ടിപ്പു കേസിൽ ഒഡീഷ പൊലീസിന്റെ ക്രൈം ബ്രാഞ്ച് 2013 ജൂണിൽ മുംബൈയിൽ നിന്നു ദാസിനെ അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീടു സിബിഐയ്ക്കു വിട്ടു. സിബിഐ ദാസിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.