ലക്നൗ∙ യുപിയിലെ കച്ചുല ഗ്രാമത്തിൽ ഗർഭിണിയായ 32 വയസ്സുകാരിയെ അജ്ഞാതർ കൂട്ടമാനഭംഗത്തിനിരയാക്കി. പുലർച്ചെ വെളിമ്പ്രദേശത്തു പോയ സ്ത്രീയെ കൈകാലുകൾ ബന്ധിച്ചും വായിൽ തുണിതിരുകിയും മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് അടുത്തുള്ള വനത്തിൽ അബോധാവസ്ഥയിൽ സ്ത്രീയെ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.