ADVERTISEMENT

ന്യൂഡൽഹി ∙ പുതുതായി ചേരുന്ന അംഗങ്ങൾക്ക് അടയ്ക്കുന്ന വിഹിതത്തിനനുസരിച്ചു പിഎഫ് പെൻഷൻ നൽകുന്ന രീതി ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) പരിഗണിക്കുന്നു. 9നു തൊഴിൽമന്ത്രി സന്തോഷ് ഗാങ്‌വാറിന്റെ അധ്യക്ഷതയിൽ ചേരുന്ന ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് ഇക്കാര്യം ചർച്ച ചെയ്യും. 1995 ലെ എംപ്ലോയീസ് പെൻഷൻ സ്കീമിൽ (ഇപിഎസ്) മാറ്റത്തിനുള്ള നിർദേശമാണു പരിഗണിക്കുന്നത്.

നിലവിലുള്ള അംഗങ്ങളുടെ വിഹിതത്തി‍ൽ മാറ്റമുണ്ടാകില്ല. പരമാവധി ശമ്പളം 15,000 രൂപ എന്നു കണക്കാക്കിയുള്ള നിയമപ്രകാരം, എത്ര ശമ്പളമുള്ളവർക്കും തുച്ഛമായ പെൻഷനാണു വിരമിക്കുമ്പോൾ കിട്ടിയിരുന്നത്. പരമാവധി 1250 രൂപയാണു നിലവിൽ പ്രതിമാസ പെൻഷൻ ഫണ്ട് വിഹിതം. 

എന്നാൽ യഥാർഥ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്നു കേരള ഹൈക്കോടതി 2018ൽ വിധിച്ചു. ഇപിഎഫ്ഒ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളുകയും ചെയ്തു. തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ പുനഃപരിശോധനാ ഹർജിയിൽ തീർപ്പായിട്ടില്ല. സ്വന്തം നിലയ്ക്കു കോടതിയെ സമീപിക്കുന്നവർക്ക് ഇപ്പോൾ ഉയർന്ന പെൻഷൻ ലഭിക്കുന്നുമുണ്ട്.‌‌

കൂടുതൽ ശമ്പളമുള്ളവർ അതിനനുസരിച്ചു വിഹിതം അടച്ചാൽ പെൻഷനും കൂടും.

English Summary: PF Pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com