ഐഎഫ്എഫ്ഐ കാലിഡോസ്കോപിൽ 12 വിദേശ സിനിമകൾ
Mail This Article
ന്യൂഡൽഹി ∙ ഗോവയിൽ ഈ മാസം 16ന് ആരംഭിക്കുന്ന ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) കാലിഡോസ്‌കോപ് വിഭാഗത്തിൽ 12 വിദേശ സിനിമകൾ പ്രദർശിപ്പിക്കും.
വിവിധ രാജ്യങ്ങളിൽനിന്നുള്ള മികച്ച സിനിമകളാണ് ഈ വിഭാഗത്തിലേക്കു തിരഞ്ഞെടുക്കുന്നത്.24 വരെയാണു മേള. ആകെ 224 സിനിമകൾ പ്രദർശിപ്പിക്കും. കഴിഞ്ഞ നവംബറിൽ നടക്കേണ്ടിയിരുന്ന മേള കോവിഡ് പശ്ചാത്തലത്തിലാണു മാറ്റിയത്. ഇത്തവണ ഓൺലൈനായും സിനിമ കാണാൻ സൗകര്യമുണ്ട്.
കാലിഡോസ്‌കോപ് വിഭാഗത്തിലെ സിനിമകൾ: വീ സ്‌റ്റിൽ ഹാവ് ദ് ഡീപ് ബ്ലാക്ക് നൈറ്റ് –ഗുസ്താവോ ഗൽവാവ് (ബ്രസീൽ, ജർമനി), വിൻഡോ ബോയ് വുഡ് ഓൾസോ ലൈക് ടു ഹാവ് എ സബ്‌മറീൻ – അലെക്‌സ് പിപ്പർനോ (യുറഗ്വായ്), ഫൊർഗൊട്ടെൻ വീ വിൽ ബീ – ഫെർണാൻഡോ ട്ര്യൂബ (കൊളംബിയ), ഹൈഫ സ്‌ട്രീറ്റ് – മൊഹനദ് ഹയാൽ (ഇറാഖ്), ലവ് അഫയ്‌ർ – ഇമ്മാനുവൽ മുറെ (ഫ്രഞ്ച്), ആപ്പിൾസ് – ക്രിസ്‌റ്റോസ് നികു (ഗ്രീസ്), പാർഥിനോൺ – മാന്റസ് ക്വെഡാർവിഷ്യസ് (ലിത്വാനിയ), മൈ ലിറ്റിൽ സിസ്‌റ്റർ– സ്റ്റെഫനി ഷുവാറ്റ്, വെറോണിക് റെയ്‌മൻഡ് (സിറ്റ്‌സർലൻഡ്), ദ് ഡെത്ത് ഓഫ് സിനിമ ആൻഡ് മൈ ഫാദർ ടൂ – ഡാനി റോസെൻബർഗ് (ഇസ്രയേൽ), ദ് ബിഗ് ഹിറ്റ് – ഇമ്മാനുവൽ കുർകോൺ (ഫ്രാൻസ്), വാലി ഓഫ് ദ് ഗോഡ്‌സ് – ലെയ്ച് മജൂസ്‌കി (പോളണ്ട്), നൈറ്റ് ഓഫ് ദ് കിങ്സ് – ഫിലിപ് ലകോട്ട് (ഫ്രാൻസ്)
8ന് ആരംഭിച്ച കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേള 15 നു സമാപിക്കും.