ADVERTISEMENT

മുംബൈ ∙ പാൽഘറിൽ 2 സന്യാസിമാരെയും ഡ്രൈവറെയും ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ 89 പ്രതികൾക്കു താനെ ജില്ലാ കോടതി ജാമ്യം അനുവദിച്ചു. കൊലപാതകത്തിൽ പങ്കില്ലെന്നും സംശയത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്നുമുള്ള വാദം അംഗീകരിച്ചാണു കോടതി നടപടി. കേസിൽ ഫെബ്രുവരി 15 നു വാദം തുടരും. അറസ്റ്റിലായ 201 പേരിൽ 75 പ്രതികൾ ഇപ്പോഴും ജയിലിലാണ്. 

ഗുജറാത്ത് അതിർത്തിയിലെ പാൽഘർ ജില്ലയിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് മോഷ്ടാക്കളെന്നു കരുതി ആൾക്കൂട്ടം സന്യാസിമാരെയും ഡ്രൈവറെയും അടിച്ചുകൊലപ്പെടുത്തിയത്.

കുട്ടികളെ തട്ടിയെടുക്കുന്നവരും മോഷ്ടാക്കളും ഗ്രാമത്തിൽ എത്തിയിട്ടുണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് ഗ്രാമീണർ രാത്രി തടിച്ചുകൂടി വാഹനം തടഞ്ഞ് ആക്രമണം നടത്തിയെന്നാണു കുറ്റപത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com