ബലാത്സംഗത്തിനു ശേഷം പതിമൂന്നുകാരിയെ അയൽക്കാരൻ മുൾക്കാട്ടിലെറിഞ്ഞു
Mail This Article
ബേതുൽ (മധ്യപ്രദേശ്) ∙ പീഡിപ്പിച്ച ശേഷം അയൽക്കാരൻ മുൾക്കാട്ടിലേക്കു വലിച്ചെറിഞ്ഞ 13 വയസ്സുകാരി ഗുരുതരാവസ്ഥയിൽ. ആന്തരാവയവങ്ങൾക്കേറ്റ പരുക്കേറ്റ ബാലികയെ വിദഗ്ധ ചികിത്സയ്ക്ക് നാഗ്പുർ മെഡിക്കൽ കോളജിലേക്കു മാറ്റി. ഭാരമുള്ള കല്ല് എറിഞ്ഞതിന്റെ പരുക്കുമുണ്ട്. ബേതുലിലെ സർനിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രതിയായ അയൽക്കാരനെതിരെ കേസെടുത്തു.
തിങ്കളാഴ്ച 5 മണിക്കു വീട്ടിൽനിന്നിറങ്ങിയ കുട്ടി ഇരുട്ടു വീണിട്ടും കൃഷിയിടത്തിൽ നിന്നു തിരികെയെത്താതിരുന്നതിനെ തുടർന്നു മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണു മുൾച്ചെടിക്കൂട്ടത്തിനിടയിൽ നിന്നു കരച്ചിൽ കേട്ടത്. കുട്ടിയെ പീഡിപ്പിച്ചു മുൾക്കാട്ടിലെറിഞ്ഞശേഷം കല്ലെറിയുകയായിരുന്നു. അർധബോധാവസ്ഥയിലായിരുന്ന ബാലിക വിവരങ്ങൾ മാതാപിതാക്കളോടു പറഞ്ഞതിനാൽ പ്രതിയെ തിരിച്ചറിയാനായി.
English Summary: Man rapes friend’s minor daughter, tries to bury her alive in Madhya Pradesh