ADVERTISEMENT

പത്തനംതിട്ട∙ തൃശൂർ കൊടുങ്ങല്ലൂർ വാരിക്കാട്ട് മഠത്തിൽ പൂപ്പത്തിപൊയ്ക വി.കെ.ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി കിടങ്ങൂർ മൈലക്കോടത്ത് മനയിൽ എം.എൻ.രവി കുമാർ (ജനാർദ്ദനൻ നമ്പൂതിരി) മാളികപ്പുറത്തും മേൽശാന്തിമാർ.

സന്നിധാനത്തു നടന്ന നറുക്കെടുപ്പിൽ ഏഴാം തവണ നറുക്കെടുത്തപ്പോഴാണ് ജയരാജ് പോറ്റിയുടെ പേരും ശബരിമല മേൽശാന്തി എന്ന കുറിപ്പും ഒത്തുവന്നത്. മാളികപ്പുറത്തു നടന്ന നറുക്കെടുപ്പിൽ അഞ്ചാം തവണ നറുക്കെടുത്തപ്പോഴാണ് എം.എൻ.രവികുമാറിന്റ പേരും മേൽശാന്തി എന്ന കുറിപ്പും ഒത്തുവന്നത്. രണ്ടു പേരും നവംബർ 15ന് സ്ഥാനമേൽക്കും.

ശബരിമലയിൽ 7 മാസത്തിനു ശേഷം കർശന നിയന്ത്രണത്തോടെ തീർഥാടകരെ പ്രവേശിപ്പിച്ചു. ആദ്യത്തെ 4 മണിക്കൂറിനുള്ളിൽ ആകെ എത്തിയത് 25 പേർ മാത്രം.

Content Highlight: VK Jayaraj Potty is new Sabarimala Melsanthi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com