ADVERTISEMENT

ബെംഗളൂരു∙ സിനിമാ ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് നിശാപാർട്ടികളിൽ ലഹരി എത്തിച്ചിരുന്ന തുമക്കൂരു കുണിഗലിലെ ക്വാറി ഉടമ വിനയ് കുമാർ(43) അറസ്റ്റിൽ. നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും അറസ്റ്റിലായ കേസിലെ 12-ാം പ്രതിയാണിയാൾ. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വൈഭവ് ജയിൻ, വിരേൻ ഖന്ന എന്നിവരുമായി ചേർന്നാണ് ഇടപാടു നടത്തിയിരുന്നത്. വിനയിനെ കോടതി 28 വരെ സിസിബി കസ്റ്റഡിയിൽ വിട്ടു.

രാഗിണി ദ്വിവേദിയുടെ അടുത്ത അനുയായിയും ആർടി ഓഫിസ് മുൻ ജീവനക്കാരനുമായ രവിശങ്കറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് വിനയ് കുമാറിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സെപ്റ്റംബർ 28 മുതൽ ഇയാൾ ഒളിവിലായിരുന്നു. സിനിമാ നിർമാതാവ് ശിവപ്രകാശ്, റിയൽ എസ്റ്റേറ്റ് ഉടമ ആദിത്യ ആൽവ, അഭിസ്വാമി, പ്രശാന്ത് രാജു എന്നിവരെ ഈ കേസിൽ ഇനിയും പിടികൂടാനുണ്ട്.

English Summary: Sandalwood drugs case: Crime branch nabs ‘absconding’ quarry owner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com