ADVERTISEMENT

ബെംഗളൂരു ∙ കന്നഡ സിനിമ ലഹരി റാക്കറ്റ് കേസിൽ നടി രാഗിണി ദ്വിവേദിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബറിൽ അറസ്റ്റിലായ രാഗിണിക്കു 4 മാസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 

അറസ്റ്റിലായപ്പോൾ ലഹരി കടത്തിൽ ഇടപെട്ടിട്ടുള്ള മറ്റുള്ളവരുടെ പേര് ഇവർ വെളിപ്പെടുത്തിയിരുന്നുവെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാന സർ‌ക്കാർ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഇതുവരെ നടത്തിയ പരിശോധനയിൽ യാതൊരു തെളിവും തന്റെ കക്ഷിയിൽ നിന്നു കണ്ടെത്താനായിട്ടില്ലെന്നു രാഗിണിയുടെ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര വാദിച്ചു.

സെപ്റ്റംബറിൽ അറസ്റ്റിലായ രാഗിണി നവംബറിൽ ജാമ്യം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്.

English Summary: Bail for Ragini Dwivedi in cinema drugs racket case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com