ADVERTISEMENT

ബെംഗളൂരു ∙ കന്നഡ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ജയശ്രീ രാമയ്യയെ മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ബെംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലാണു മരണം. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീയുടെ മരണം ആത്മഹത്യയാണെന്നു സംശയിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

തന്റെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി നേരത്തെ സമൂഹമാധ്യമത്തിൽ ജയശ്രീ പോസ്റ്റിട്ടിരുന്നു. ബിഗ് ബോസ് കന്നഡയുടെ മൂന്നാം സീസണിൽ പങ്കെടുത്തതോടെയാണു ജയശ്രീ പ്രശസ്തയായത്. നടിയുടെ അകാല മരണത്തിന്റെ ‍ഞെട്ടലിലാണു കന്നഡ ചലച്ചിത്രലോകം. നിരവധി പേരാണു സമൂഹമാധ്യമത്തിലൂടെ നടിക്ക് ആദരാഞ്ജലി നേരുന്നത്.

2020ലാണു വിഷാദരോഗത്തെക്കുറിച്ചു ജയശ്രീ തുറന്നുപറഞ്ഞത്. തനിക്കു ജീവനൊടുക്കാൻ തോന്നുന്നതായും സൂചിപ്പിച്ചു. പിന്നീട് ആ പോസ്റ്റ് ഡിലീറ്റ് ചെയ്ത്, താൻ സുരക്ഷിതയാണെന്നും എല്ലാവരെയും സ്നേഹിക്കുന്നതായും എഴുതി. ഇതെല്ലാം ചെയ്യുന്നതു പ്രശസ്തിക്കു വേണ്ടിയല്ല. സാമ്പത്തികമായി നല്ല നിലയിലാണെങ്കിലും വിഷാദത്തിലാണെന്നും ഒരുപാടു വ്യക്തിപരമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നതായും നടി കുറിച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary: Jayashree Ramaiah found dead in Bengaluru in suspected suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com