ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് പരിശോധന കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ദിവസേന ഒരു ലക്ഷം കോവിഡ് പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  നിർദേശിച്ചു. 75 ശതമാനം ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ആയിരിക്കണം.

ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രത്യേക മേഖലകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും. കോവിഡ് മാര്‍ഗരേഖ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും.

രോഗപ്പകർച്ച കൂടുതൽ സംഭവിക്കുന്നത് കുടുംബാംഗങ്ങളിൽനിന്നാണ്. 56 ശതമാനം പേര്‍ക്കും കോവിഡ് ബാധിക്കുന്നത് കുടുംബാംഗങ്ങൾ വഴിയാണ്. തൊഴിലിടങ്ങളില്‍നിന്ന് 20 ശതമാനം പേർക്ക് രോഗം ബാധിക്കുന്നു. 5 ശതമാനം കുട്ടികൾക്ക് സ്കൂളുകളിൽനിന്നാണ് രോഗം ബാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

English Summary: Kerala government to increase covid test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com