ADVERTISEMENT

ബുലന്ദ്ഷഹര്‍∙ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ആറു ദിവസം മുമ്പ് കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹം സമീപവാസിയുടെ വീട്ടിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് 22കാരനായ ഹരേന്ദ്രയെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍നിന്ന് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ കാണാതായ ദിവസം നാട്ടിലേക്കു മുങ്ങിയിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന ശേഷം കുഴിച്ചിട്ടതാകാമെന്നാണു പൊലീസിന്റെ നിഗമനം. 

ഫെബ്രുവരി 25ന് പാടത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം പണിയെടുത്തിരുന്ന പെണ്‍കുട്ടി ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാനായി വീട്ടിലേക്കു മടങ്ങിയതാണ്. പിന്നീട് അവളെ കാണാതായി. പലയിടത്തും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. വൈകിട്ട് വീണ്ടും പാടത്ത് എത്തിയപ്പോള്‍ മദ്യപിച്ചു ലക്കുകെട്ട ഒരാളെ കണ്ടെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്നു ദിവസത്തോളം തിരച്ചില്‍ നടത്തിയ ശേഷം ഫെബ്രുവരി 28നാണ് മകളെ കാണാനില്ലെന്നു മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസും നാട്ടുകാരും ചേര്‍ന്നു തിരച്ചില്‍ നടത്തുന്നതിനിടെയാണ് പാടത്തിനു സമീപത്തുള്ള വീടിനു സമീപം കുഴിയെടുത്തത് ശ്രദ്ധയില്‍പെട്ടത്. കുഴി മാന്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒരു അച്ഛനും മകനുമാണ് വീട്ടില്‍ താമസിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. അച്ഛനെ കസ്റ്റഡിയിലെടുത്തെന്നു പൊലീസ് പറഞ്ഞു. 

മൃതദേഹം കണ്ടെത്തിയ വീട്ടില്‍നിന്ന് 100 മീറ്റര്‍ അകലെയുള്ള പാടത്താണ് പെണ്‍കുട്ടി അമ്മയ്ക്കും രണ്ടു സഹോദരിമാര്‍ക്കുമൊപ്പം പണിയെടുത്തിരുന്നത്. പെണ്‍കുട്ടി വെള്ളം തേടി ഈ വീട്ടില്‍ എത്തിയിരിക്കാമെന്നാണു പൊലീസ് കരുതുന്നത്.

English Summary: Body Of Missing UP Girl, 12, Found In Pit, Accused Arrested In Shimla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com