ജനക്ഷേമപ്രവർത്തനത്തിൽ നിന്ന് തടയാനാവില്ലെന്ന് ശശികല; അണികളില്‍ ആശയക്കുഴപ്പം
Mail This Article
ചെന്നൈ∙ അണ്ണാഡിഎംകെ പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കി വീണ്ടും വി.കെ.ശശികലയുടെ ഫോൺ സംഭാഷണം. തമിഴ്നാട്ടിലെ ജനങ്ങളുടെ അവകാശത്തിനും ക്ഷേമത്തിനുമായി താൻ തുടർന്നു പ്രവർത്തിക്കുമെന്നും തന്നെ ഇതിൽ നിന്ന് ആർക്കും തടയാൻ കഴിയില്ലെന്നുമാണു പാർട്ടി അനുഭാവിയുമായി ശശികല നടത്തിയ സംഭാഷണത്തിലുള്ളത്.
എന്നാൽ, ശശികല പാർട്ടി അംഗമല്ലെന്നും പാർട്ടിയുമായി അവർക്കു യാതൊരു ബന്ധവുമില്ലെന്നും അണ്ണാഡിഎംകെ നേതാവും മുൻ മന്ത്രിയുമായ സി.വി.ഷൺമുഖം പ്രതികരിച്ചു. ജയലളിതയുടെ സഹായിയായി വന്ന ആളാണു ശശികല. എന്നാൽ ഇപ്പോൾ പാർട്ടിയുടെ മുഖം താനാണെന്ന് അവർ അവകാശപ്പെടുന്നത് അപഹാസ്യമാണെന്നും ഷൺമുഖൻ പറഞ്ഞു.
പാർട്ടി പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുകയാണ് അവരുടെ ലക്ഷ്യമെന്നു അണ്ണാഡിഎംകെ ജോയിന്റ് കോഓർഡിനേറ്ററും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമിയും പറഞ്ഞിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഇതുവരെ പാർട്ടി തലവനായ ഒ.പനീർസെൽവം പ്രതികരിച്ചിട്ടില്ല.
English Summary: VK Sasikala's phone calls with her supporters: Decoding the plan