തിരുവനന്തപുരം∙ നരേന്ദ്ര മോദി മുൻപ് ഗുജറാത്തിൽ ചെയ്ത കാര്യമാണു തലശേരി ഫസൽ വധക്കേസ് അട്ടിമറിക്കാൻ പിണറായി സർക്കാർ കേരളത്തിലും ചെയ്തതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷിച്ച കേസിനിടയിൽ കേരള പൊലീസ് നിയമവിരുദ്ധമായി ഇടപെട്ടതു കേസ് അട്ടിമറിക്കാനാണ്.
വ്യാജ തെളിവുകൾ ഉണ്ടാക്കുന്നതിനു നേതൃത്വം നൽകിയ കണ്ണൂർ–തലശേരി ഡിവൈഎസ്പിമാർക്കെതിരെ നടപടി വേണം. സിബിഐ കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിലൂടെ സിപിഎം നടത്തിയ ഗൂഡാലോചനയാണു പുറത്തു വന്നത്.
ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്നു രമേശ് ആവശ്യപ്പെട്ടു.