കോഴിക്കോട്∙ തെറ്റായ പ്രചാരണങ്ങളുടെ ബലത്തിൽ ജനങ്ങളെ ഇളക്കിവിട്ടു വികസന സംരംഭങ്ങളെ തടയുന്നത് നാടിനു ഗുണമാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖപത്രത്തിലെ കോളത്തിലാണു പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരെ നടക്കുന്ന സമരങ്ങളെ പരാമർശിച്ചു കോടിയേരിയുടെ പ്രതികരണം.
നാട്ടിൽ ഭീതിപരത്തി കലാപവും കുഴപ്പവുമുണ്ടാക്കാൻ ചില മതങ്ങളുടെ മറവിൽ തീവ്രവാദികളും രാഷ്ട്രീയ തീവ്രവാദികളും നുഴഞ്ഞുകയറി പ്രവർത്തിക്കുന്നതിന്റെ ഫലമാണു വൈപ്പിനിലും ഹൈക്കോടതി പരിസരത്തുമുണ്ടായ അനിഷ്ട സംഭവങ്ങൾ. പ്ലാന്റ് വന്നാൽ ഓട്ടം നഷ്ടപ്പെടുന്ന ടാങ്കർ ലോറിയും സമരത്തിനു പിന്നിലുണ്ടെന്നു കോടിയേരി പറഞ്ഞു.
വികസന പദ്ധതികളെ സ്തംഭിപ്പിക്കുന്ന വിധത്തിൽ ജനങ്ങളെ ഇളക്കിവിടുന്ന ദുഷ്ടശക്തികൾക്കെതിരെ നാടിനെ ഉണർത്തണമെന്നും ‘എന്താകണം വികസന സംസ്കാരം’ എന്ന ലേഖനത്തിൽ കോടിയേരി പറഞ്ഞു. കൊച്ചി മെട്രോ പൂർത്തിയാക്കിയ പിണറായി വിജയൻ സർക്കാരിനെ അഭിനന്ദിക്കുന്ന ലേഖനം ജനകീയ യാത്രയുടെ പേരിൽ മെട്രോയിൽ ഇടിച്ചുകയറിയ കോൺഗ്രസ് ്രപവർത്തകരെ വിമർശിക്കുന്നുമുണ്ട്.