കൊച്ചി ∙ നിർമാതാവിന്റെ ഭാര്യയായ നടിയെ 2011ൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി സുനിൽകുമാറിനെ (പൾസർ സുനി) ഇന്നു കോടതിയിൽ ഹാജരാക്കും.
അനുവദിക്കപ്പെട്ട അഞ്ചു ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെത്തുടർന്നാണിത്. 2011ലെ സംഭവത്തിൽ തെളിവെടുപ്പു പൂർത്തിയാക്കിയതായി അന്വേഷണോദ്യോഗസ്ഥൻ സെൻട്രൽ സിഐ എ. അനന്തലാൽ പറഞ്ഞു.
കേസിലെ മറ്റു നാലു പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് അയച്ചിരുന്നു.