തിരുവനന്തപുരം∙ നുണപരിശോധനയ്ക്കു സമ്മതമാണെന്നു കവിയൂർ പീഡനക്കേസ് പ്രതി ലതാ നായർ സിബിഐ കോടതിയെ അറിയിച്ചു. ഇവരെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നു സിബിഐ അന്വേഷണ സംഘം നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടപ്പോൾ സമ്മതമില്ലെന്നാണ് അവർ അറിയിച്ചത്.
കവിയൂർ ശ്രീവല്ലഭ ക്ഷേത്ര പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്ത കേസിൽ സിബിഐ സമർപ്പിച്ച രണ്ട് അന്വേഷണ റിപ്പോർട്ടിലും അനഘ പീഡിപ്പിക്കപ്പെട്ടതായി ആരോപിച്ചിരുന്നു.
ലതാനായർ അനഘയെ വാണിഭത്തിനിരയാക്കിയതിന്റെ അപമാനം മൂലമാണു കുടുംബം കൂട്ട ആത്മഹത്യ ചെയ്തത് എന്നാണു ബന്ധുക്കളുടെ പരാതി.