തിരൂർ∙ ബിബിൻ വധക്കേസിലെ പ്രധാന പ്രതി ഉൾപ്പെടെ കൃത്യത്തിൽ നേരിട്ടു പങ്കുള്ള അഞ്ചുപേർ ഒളിവിൽ. പ്രതികൾ സംസ്ഥാനത്തിനു പുറത്തേക്കു കടന്നതായാണ് വിവരം. കേസിലെ പ്രധാന പ്രതി എടപ്പാൾ സ്വദേശി അബ്ദുൽ ലത്തീഫ് (42) ആണെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ വീട്ടിൽവച്ച് പ്രതികൾ ഗൂഢാലോചന നടത്തുകയും ഇവിടെ താമസിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
പ്രതിയുടെ ഭാര്യ ഷാഹിദയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ്ചെയ്തു. ആറു പേരടങ്ങിയ സംഘമാണ് മൂന്നു ബൈക്കുകളിലായി എത്തി ആർഎസ്എസ് പ്രവത്തകൻ ബിബിനെ വധിച്ചതെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത് ആലത്തിയൂർ പരപ്പേരി സ്വദേശി സാബിനൂലി(37)നെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
താനൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിലുള്ളവരാണ് മറ്റു പ്രതികളെന്നാണ് വിവരം.