തിരുവനന്തപുരം∙ എൻസിപി മുൻ സംസ്ഥാനപ്രസിഡന്റ് ഉഴവൂർ വിജയന്റെ മരണത്തെക്കുറിച്ചു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ. വിജയനോട് ഫോണിൽ ഭീഷണി മുഴക്കിയ എൻസിപി നേതാവും മന്ത്രി തോമസ് ചാണ്ടിയുടെ അനുയായിയുമായ സുൽഫിക്കർ മയൂരിയുടെ ശബ്ദം ശാസ്‌ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനും നിർദേശമുണ്ട്.
സുൾഫിക്കറിനെ പ്രതിയാക്കി കേസെടുത്തേക്കുമെന്നാണു സൂചന. ക്രൈംബ്രാഞ്ചിന്റെ ശുപാർശ ഉടനെ മുഖ്യമന്ത്രിക്കു കൈമാറും. മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച പരാതികളിലാണു ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധന നടത്തിയത്. പാർട്ടിയിലെ ചേരിപ്പോരിന്റെ ഭാഗമായി സുൾഫിക്കർ വിജയനോടു പരുഷമായി പെരുമാറിയെന്നാണു പരാതി. ഈ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.