തിരുവനന്തപുരം∙ അഴിമതിയെത്തുടർന്നാണു തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിട്ടതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രയാർ ഗോപാലകൃഷ്ണനോടു വ്യക്തിപരമായ എതിർപ്പില്ല. ബോർഡ് പിരിച്ചുവിട്ടതു ശബരിമല തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങളെ ബാധിക്കില്ല. ബോർഡിന്റെ കാലാവധി രണ്ടു വർഷമെന്നത് ഇടതുമുന്നണി നയമാണ്. പിരിച്ചുവിടലിനെതിരെ കോൺഗ്രസും ബിജെപിയും പരാതി നൽകിയതോടെ അവർ ഒരേ തൂവൽപക്ഷികളാണെന്നു തെളിഞ്ഞു. കോൺഗ്രസിൽ ചിലർ ആർഎസ്എസ്സുകാരാണെന്ന എ.കെ. ആന്റണിയുടെ നിരീക്ഷണത്തെ ഇതു ശരിവയ്ക്കുന്നുവെന്നു മന്ത്രി പറഞ്ഞു.
Advertisement