അങ്കമാലി ∙ നടിയെ ആക്രമിച്ച കേസിൽ സുനിൽകുമാറിന്റെയും (പൾസർ സുനി) കൂട്ടുപ്രതികളുടെയും റിമാൻഡ് അടുത്ത മാസം അഞ്ചു വരെ നീട്ടി. റിമാൻഡ് കലാവധി അവസാനിച്ചതിനെത്തുടർന്നു സുനിലിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി. ഏഴാം പ്രതി ചാർളിയും ഇന്നലെ ഹാജരായി. മറ്റു പ്രതികൾ കോടതിയിൽ ഹാജരായില്ല. സുനിലിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേട്ട് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസ് അന്വേഷണത്തിൽ പുരോഗതി ഇല്ലെന്നും ജാമ്യത്തിന് അർഹതയുണ്ടെന്നും കാണിച്ചു സമർപ്പിച്ച ജാമ്യഹർജിയാണ് തള്ളിയത്.
Advertisement