കൊച്ചി ∙ സിഡ്കോ മുൻഎംഡി സജി ബഷീറിനു പുനർനിയമനം നൽകണമെന്ന മുൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ റിവ്യൂ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഒട്ടേറെ കേസുകളിൽ പ്രതിസ്ഥാനത്തുള്ള സജി ബഷീറിനെ സർക്കാരിന്റെ പ്രധാന പദവികളിൽ നിയമിക്കുന്നത് ഉചിതമല്ലെന്നു സർക്കാർ വാദിച്ചു. നേരത്തേ കോടതിയിലുന്നയിക്കാത്ത വാദങ്ങളാണു സർക്കാർ ഇപ്പോൾ ഉന്നയിക്കുന്നതെന്നും ഹർജി നിലനിൽക്കില്ലെന്നും സജി ബഷീറിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു.
സർക്കാർ നിയന്ത്രിത കമ്പനിയുടെ എംഡിയാക്കിയതു സ്ഥിരനിയമനമാണെന്ന തെറ്റിദ്ധാരണയിലാണു സജി ബഷീർ കോടതിയെ സമീപിച്ചതെന്നു ചൂണ്ടിക്കാട്ടിയാണു റിവ്യൂ ഹർജി. മാതൃസ്ഥാപനത്തിലെ സേവനം അവസാനിപ്പിച്ചാണ് സിഡ്കോ എംഡിയായി ഡപ്യൂട്ടേഷനിൽ നിയമിച്ചതെന്നും ഹർജിയിലുണ്ട്.