ബാലഭാസ്കറിന്റെ മരണം: സിബിഐ 10 പേരുടെ മൊഴിയെടുത്തു
Mail This Article
×
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം അന്വേഷിക്കുന്ന സിബിഐ 10 പേരുടെ മൊഴി രേഖപ്പെടുത്തി. ബാലഭാസ്കറിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാൻഡിലെ 9 പേരുടെയും സംഗീതജ്ഞൻ ഇഷാൻ ദേവിന്റെയും മൊഴികളാണു രേഖപ്പെടുത്തിയത്. വിദേശയാത്രകളും സാമ്പത്തിക ഇടപാടുകളുമാണു സിബിഐ അന്വേഷിക്കുന്നത്.
ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവറായിരുന്ന അർജുൻ, അപകട ശേഷം സ്ഥലത്തെത്തിയ കലാഭവൻ സോബി എന്നിവർക്കു നുണ പരിശോധന നടത്തിയിരുന്നു. പരിശോധനാഫലം അടുത്തയാഴ്ച ലഭിക്കും. വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പ്രകാശൻ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണു വാഹന അപകടത്തെക്കുറിച്ചു ബന്ധുക്കൾക്കു സംശയമുണ്ടാകുന്നത്.
Content Highlight: CBI investigation in Violinist Balabhaskar's Accident Death
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.