സിദ്ദിഖ് കാപ്പന്റെ കേസ്: കോടതി മാറ്റി
Mail This Article
×
മഥുര ∙ യുപിയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കേസ് മഥുരയിലെ അഡിഷനൽ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. യുഎപിഎ ചുമത്തിയ കേസ് പരിഗണിക്കാൻ സിജെഎം കോടതിക്ക് അധികാരമില്ലെന്ന് ജില്ലാ സെഷൻസ് കോടതി ജഡ്ജി യശ്വന്ത് കുമാർ മിശ്ര ഉത്തരവിൽ പറഞ്ഞു. നിലവിൽ മഥുരയിലെ സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. പീഡനത്തിന് ഇരയായി പെൺകുട്ടി മരിച്ച യുപിയിലെ ഹത്രസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഒക്ടോബർ 5ന് കാപ്പനും മറ്റു 3 പേരും അറസ്റ്റിലായത്.
English Summary: Siddque Kappan Case transferred to Additional District and Sessions Judge
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.