അമ്മയ്ക്കെതിരെ പോക്സോ കേസ്: സർക്കാരിന്റെ വിശദീകരണം തേടി
Mail This Article
കൊച്ചി ∙ കടയ്ക്കാവൂരിൽ 13 വയസ്സുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ അമ്മയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. തന്നോടുള്ള വിരോധം തീർക്കാൻ ഭർത്താവു മകനെ കരുവാക്കിയതാണെന്നും കെട്ടിച്ചമച്ച കേസാണെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം പോക്സോ കോടതി എട്ടിനു ജാമ്യം നിഷേധിച്ചതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു അവരുമായി വീട്ടിൽ താമസം തുടങ്ങിയതോടെ ജീവിതം ദുരിത പൂർണമായെന്നും മാതാപിതാക്കളുടെ വീട്ടിലേക്കു താമസം മാറിയെന്നും ഹർജിയിൽ പറയുന്നു. വിവാഹിതരായി 3 മാസത്തിനുള്ളിൽ ഭർത്താവ് ശാരീരികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നും ഭർത്താവിന്റെ മർദനത്തിൽ പരുക്കേറ്റതിനെ തുടർന്ന് ഇപ്പോഴും മരുന്നു കഴിക്കുന്നുണ്ടെന്നും ഹർജിയിൽ വിശദീകരിക്കുന്നു.
Content Highlights: HC on POCSO case against mother