ADVERTISEMENT

തിരുവനന്തപുരം∙ വിൻഡോ കർട്ടനും കറുത്ത ഫിലിമും ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടെത്തി നിയമ നടപടി എടുക്കുന്നതിനായി ഗതാഗത വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ സ്ക്രീൻ’ പരിശോധന ഇന്നലെയും തുടർന്നു. കറുത്ത ഫിലിമും കർട്ടനുമായി യാത്ര നടത്തിയ മിക്ക മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അവ നീക്കി.

ഇന്നലെ നിയമസഭയിൽ എത്തിയ മന്ത്രിമാരിൽ ഭൂരിപക്ഷവും നിയമത്തിനു വഴങ്ങിയാണു വാഹനം ഇറക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, ജെ. മേഴ്സിക്കുട്ടിയമ്മ, ടി.പി.രാമകൃഷ്ണൻ എന്നിവർ ഇന്നലെയും ഇതു മാറ്റിയില്ല.

ഇന്നലെ സംസ്ഥാനത്തൊട്ടാകെ 3038 വാഹനങ്ങൾ പിടികൂടി. 3 ദിവസങ്ങളിലായി ആകെ പിടിയിലായ വാഹനങ്ങളുടെ എണ്ണം 5962 ആയി. തിങ്കളാഴ്ച 2040 വാഹനങ്ങളും ആദ്യ ദിനമായ ഞായറാഴ്ച 884 വാഹനങ്ങളും പിടികൂടിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരും. ഏതു പ്രമുഖരായാലും നിയമം അനുസരിച്ചില്ലെങ്കിൽ പിഴ ചുമത്തൽ ഉൾപ്പെടെ നടപടിയുണ്ടാകുമെന്നും ഇനി അറിയിപ്പ് നൽകില്ലെന്നും അധികൃതർ അറിയിച്ചു.

English Summary: Motor Vehicle Department's operation screen drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com