Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഗേശാനന്ദ കേസ്: കാമുകന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതി

Swami Gangeshananda Theerthapadar

തിരുവനന്തപുരം ∙ ഗംഗേശാനന്ദ കേസിൽ കാമുകന്‍ അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു യുവതിയുടെ പരാതി. തന്റേയും ഗംഗേശാനന്ദയുടേയും പക്കല്‍നിന്ന് അയ്യപ്പദാസ് പണം തട്ടിയെടുത്തതായും പേട്ട പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. താന്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും സുഹൃത്ത് വ്യാജപ്രചാരണം നടത്തുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ, ആശുപത്രിയില്‍ കഴിയുന്ന ഗംഗേശാനന്ദയെ യുവതി സന്ദര്‍ശിച്ചു. 

കേസില്‍ യുവതിയെ ബ്രെയിന്‍മാപ്പിങ്ങിനും നുണപരിശോധനയ്ക്കും വിധേയയാക്കാൻ കോടതി അനുമതി നൽകി. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ യുവതിയോടു തിങ്കളാഴ്ച നേരിട്ടു ഹാജരാകാനും കോടതി ഉത്തരവിട്ടു. അതേസമയം ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി.

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണു ബ്രെയിന്‍ മാപ്പിങ്ങിനും നുണപരിശോധനയ്ക്കും അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചത്. നുണപരിശോധന നടത്താൻ വ്യക്തിയുടെ സമ്മതവും അനിവാര്യമായതിനാലാണു നേരിട്ടു ഹാജരായി നിലപാടറിയിക്കാൻ യുവതിയോട് കോടതി ഉത്തരവിട്ടത്. 

യുവതിയെ ബ്രെയിൻ മാപ്പിങ്ങിനു വിധേയയാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. ഗംഗേശാനന്ദയ്ക്കു ജാമ്യം ലഭിച്ചാൽ ഉന്നതബന്ധങ്ങൾ പ്രയോജനപ്പെടുത്തി യുവതിയുടെ കുടുംബത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് പരിഗണിച്ച് ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

related stories