തിരുവനന്തപുരം∙ ആരോഗ്യസംരക്ഷണത്തിൽ മുന്നിലെന്ന് അവകാശപ്പെടുമ്പോഴും പനി മരണങ്ങളുടെ നാടായി കേരളം. കഴിഞ്ഞവർഷം 78 പനി മരണങ്ങളാണു സംസ്ഥാനത്തു റിപ്പോർട്ടു ചെയ്തതെങ്കിൽ ഈ വർഷം ഇതുവരെ റിപ്പോർട്ടു ചെയ്തത് 153 മരണങ്ങളാണെന്നു ആരോഗ്യവകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു. മരിക്കുന്നവരുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി.
ആരോഗ്യവകുപ്പിന്റെ ഐഡിഎസ്പി സെല്ലിന്റെ കണക്കുകൾ ഇങ്ങനെ:
(സർക്കാർ ആശുപത്രികളിലെത്തിയ പനി, ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1, മലേറിയ എന്നീ വിഭാഗത്തിലെ കണക്കുകൾ മാത്രം. )
∙ 2017 (ജൂലൈ 13വരെ)
- പനി–ബാധിച്ചവർ– 17,66,652
മരിച്ചത്–57 പേർ - ഡെങ്കിപ്പനി ബാധിച്ചവർ–11,229
മരിച്ചത്–19 പേർ - എലിപ്പനി ബാധിച്ചവർ–701
മരണം–10 - എച്ച്1 എൻ1 ബാധിച്ചവർ–1901
മരിച്ചത്– 66 പേർ - മലേറിയ–ഒരു മരണം
ആകെ–153
∙ 2016 ലെ കണക്ക്( ജനുവരി മുതൽ ഡിസംബർ വരെ)
- പനി ബാധിച്ച് മരിച്ചവർ–18
- ഡെങ്കിപ്പനി ബാധിച്ച് മരിച്ചവർ–21
- എലിപ്പനി ബാധിച്ച് മരിച്ചവർ–35
- എച്ച്1എൻ1 ബാധിച്ച് മരിച്ചവർ–1
- മലേറിയ ബാധിച്ച് മരിച്ചവർ–3
- ആകെ–78