Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീഷണി: ദീപ നിശാന്തിനും കെ.പി. രാമനുണ്ണിക്കും മുഖ്യമന്ത്രിയുടെ പിന്തുണ

Pinarayi_Vijayan

തിരുവനന്തപുരം ∙ എഴുത്തുകാരൻ കെ.പി.രാമനുണ്ണിക്കും അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ ദീപ നിശാന്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാൻ നോക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെയുള്ള അതിക്രമങ്ങളും ഭീഷണിയും സർക്കാർ കണ്ടില്ലെന്ന് നടിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read More: എം.എഫ്. ഹുസൈന്റെ ചിത്രം: ദീപ നിശാന്തിന് ഹിന്ദു സംഘടനകളുടെ വധഭീഷണി

ഇരുവരുടെയും പേര് പറയാതെ സമൂഹമാധ്യത്തിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി പിന്തുണ അറിയിച്ചത്. സാംസ്ക്കാരിക പ്രവർത്തകർ, എഴുത്തുകാർ, എന്നിവരുടെ നിലപാടുകളിൽ പലപ്പോഴും വ്യത്യസ്ത വീക്ഷണമുള്ളപ്പോൾപ്പോലും അവരോട് ആദരവും സഹിഷ്ണതയും പുലർത്തിയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. പൊതുസമൂഹത്തിൽ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും അവർക്ക് നേരെ വധഭീഷണി ഉയർത്തുന്നതും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. അത്തരം പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. 

Read more: മതം മാറിയില്ലെങ്കിൽ വധിക്കും; സാഹിത്യകാരൻ കെ.പി.രാമനുണ്ണിക്കു ഭീഷണി

ആറു മാസത്തിനകം മതം മാറണമെന്നാവശ്യപ്പെട്ടാണ് സാഹിത്യകാരൻ കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത് ലഭിച്ചത്. അല്ലെങ്കിൽ വധശിക്ഷയാകും വിധിക്കുകയെന്നും കത്തിൽ പറയുന്നു. ഹിന്ദു–മുസ്‌ലിം മതവിഭാഗങ്ങളെ താരതമ്യപ്പെടുത്തി ലേഖനമെഴുതിയതിനെ തുടർന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. ആറു ദിവസം മുൻപാണ് കത്തു ലഭിച്ചത്. രാമനുണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

തൃശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനുനേരെ ഹിന്ദു സംഘടനകളുടെ വധഭീഷണിയാണ് ഉണ്ടായത്. മുഖത്ത് ആസിഡ് ഒഴിക്കണമെന്നാണ് ആഹ്വാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. എം.എഫ്.ഹുസൈന്റെ ചിത്രം എസ്എഫ്ഐ പ്രവർത്തകർ ക്യാംപസില്‍ വരച്ചതിനെ അനുകൂലിച്ചതാണ് എതിര്‍പ്പിന് കാരണം. സംഘപരിവാര്‍ സംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ഭീഷണി.

related stories