Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം. വിൻസന്റ് കടയിൽവച്ച് കയ്യിൽ കയറിപ്പിടിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ

Lady complainant | M Vincent പരാതിക്കാരിയായ വീട്ടമ്മ മുഖം മറച്ച് മാധ്യമങ്ങളോടു സംസാരിക്കുന്നു.

തിരുവനന്തപുരം∙ എം. വിൻസന്റ് എംഎൽഎ തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ. ഒന്നരവർഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയിൽ കയറിവന്ന് എംഎൽഎ കയ്യിൽ കയറിപ്പിടിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭർത്താവിനെ വഞ്ചിച്ചു ജീവിക്കാൻ വയ്യെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം, പരാതിക്കാരിയായ വീട്ടമ്മയുമായി എം. വിന്‍സന്റ് മാസങ്ങളായി ഫോണില്‍ സംസാരിച്ചിരുന്നെന്നു കോള്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

അതിനിടെ, ആരോപണം നേരിടുന്ന എം. വിൻസന്റ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചു. തിങ്കളാഴ്ച എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തും. അന്വേഷണം ശരിയായ ദിശയിലാണു നടക്കുന്നതെന്നും വിൻസന്റിനെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.

വിന്‍സന്റിെനതിരായ കേസില്‍ അന്വേഷണം നടക്കട്ടെയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിരപരാധിയാണെന്നാണു വിന്‍സന്റ് പറഞ്ഞത്. രാഷ്ട്രീയ പ്രേരിതമായി അന്വേഷണം പാടില്ലെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.