പാലക്കാട് ∙ ഉരുൾപൊട്ടി ഗതാഗതതടസ്സമുണ്ടായ അട്ടപ്പാടി ചുരത്തിലൂടെ 22 മുതൽ ചെറിയ വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമൊരുക്കും. കാറുകൾ, ആനമൂളി മുതൽ മുക്കാലി വരെ ഇരുഭാഗത്തും ബാരിക്കേഡ് കെട്ടി ഗതാഗതം നിയന്ത്രിക്കും.
കാറുകൾ, ഓട്ടോറിക്ഷകൾ, പച്ചക്കറി, പാചകവാതകം, മറ്റ് അവശ്യ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളാണു കടത്തിവിടുക. വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ ഗതാഗതം നിരോധിക്കും.
29 മുതൽ ബസ് ഗതാഗതം പുനഃസ്ഥാപിക്കാൻ മരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കാനും കലക്ടർ ഡോ. പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചു.