തൊടുപുഴ∙ അടിമാലിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുടെ രണ്ടു സുഹൃത്തുക്കൾ കസ്റ്റഡിയിൽ. ഇവരെ അടിമാലി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. അടിമാലി പതിനാലാം മൈൽ ചാരുവിള പുത്തൻ വീട്ടിൽ സിയാദിന്റെ ഭാര്യ സെലീനയെയാണ്(41) ചൊവ്വാഴ്ച രാത്രി കുത്തേറ്റു മരിച്ചനിലയിൽ വീടിനു സമീപം കണ്ടെത്തിയത്. കേസിൽ തൊടുപുഴ വണ്ടമറ്റം സ്വദേശി ഗിരോഷ്(30) ആണു അറസ്റ്റിലായത്.
കൊല നടത്തിയശേഷം തൊടുപുഴയിലുള്ള രണ്ടു സുഹൃത്തുക്കളെ ഗിരോഷ് വിളിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു രണ്ടു പേരെ ഇന്നു പുലർച്ചെ തൊടുപുഴയിൽ നിന്നു കസ്റ്റഡിയിലെടുത്തത്. തൊടുപുഴയിലെ സ്വകാര്യ ബസ് ഉടമ ഉൾപ്പെടെയുള്ളവരാണു കസ്റ്റഡിയിലുള്ളത്.