തൊടുപുഴ∙ മൂന്നാർ ബോഡിമെട്ട് റോഡിന്റെ നിർമാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു മൂന്നാറിലെത്തിയ മന്ത്രി ജി. സുധാകരൻ മൂന്നാർ റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തി. മന്ത്രി പരിശോധനയ്ക്കെത്തുമ്പോൾ ആരും റസ്റ്റ് ഹൗസിലുണ്ടായിരുന്നില്ല. 11 മുറികളാണു റസ്റ്റ് ഹൗസിലുള്ളത്. മൂന്നു മുറികൾ പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ്. ബാക്കിയുള്ള എട്ടെണ്ണം സ്വകാര്യ വ്യക്തിക്ക് 15 വർഷത്തേക്ക് പാട്ടത്തിനു നൽകിയിരുന്നു. പൊതു മരാമത്തു വകുപ്പിന്റെ മൂന്നു മുറികളും പാട്ടത്തിനെടുത്ത സ്വകാര്യ വ്യക്തി ഉപയോഗിച്ചിരുന്നതായി മന്ത്രി കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ മന്ത്രി പൊലീസിനു നിർദേശം നൽകി.
Advertisement