കൊച്ചി∙ ജോയ്സ് ജോർജ് എംപിക്ക് ജനപ്രതിനിധിയെന്ന രീതിയിൽ തുടരാൻ അർഹതയില്ലെന്ന് ഡീൻ കുര്യാക്കോസ്. കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ ജോയ്സ് ജോർജ് നടത്തിയിരിക്കുന്നതു വ്യാജരേഖ ചമയ്ക്കലാണ്. ജോയ്സ് ജോർജ് കുറ്റക്കാരനാണെന്നു തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ കൈവശമുണ്ട്. ഇത് റവന്യൂമന്ത്രിക്കു നേരിട്ടു സമർപ്പിക്കും. പട്ടയം റദ്ദാക്കിയതോടെ ഇനി സർക്കാർ ചെയ്യേണ്ടതു ഭൂമി തിരിച്ചു പിടിക്കുകയും കള്ളപ്പട്ടയം ഉണ്ടാക്കിയ ജോയ്സ് ജോർജിനെതിരെ ക്രിമിനൽ കേസെടുക്കുകയുമാണ്. തട്ടിപ്പിന്റെ ഗുണഭോക്താവ് ജോയ്സ് ജോർജ് തന്നെയാണ്. കേസിൽ വെള്ളപൂശാൻ സിപിഐ നേതാക്കളും മന്ത്രിയും അടക്കം ശ്രമിക്കുന്നത് എം.എം. മണിയുടെ ഭീഷണിയുള്ളതിനാലാണ്. റവന്യൂ മന്ത്രിയുടെ നിഴൽനാടകം അംഗീകരിക്കില്ലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
Advertisement