തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ഫയലില്‍ കെട്ടിവച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഞ്ഞടിച്ച് കടന്നുപോയപ്പോഴാണു ചുഴലിക്കാറ്റാണെന്നു സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രവര്‍ത്തിക്കാതിരുന്നത് വലിയ വീഴ്ചയാണ്. നഷ്ടപരിഹാരം 25 ലക്ഷമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുറത്തുപറയാന്‍ പറ്റാത്ത ന്യായങ്ങളാണു ചീഫ് സെക്രട്ടറി പറയുന്നത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കു ജോലി നൽകണം. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും ജനങ്ങളെ പ്രകോപിപ്പിക്കുകയാണു ചെയ്തത്. മല്‍സ്യത്തൊഴിലാളികളെ പേടിച്ച് മുഖ്യമന്ത്രി ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുകയാണെന്നും ചെന്നിത്തല ആരോപിച്ചു.