ആലപ്പുഴ∙ ഓഖി ദുരന്തനിവാരണത്തിൽ കടുത്ത വിമർശനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടതായും കടലോരങ്ങളിൽ മൽസ്യങ്ങൾ ചത്തുപൊങ്ങുന്നതു പോലെ മനുഷ്യശരീരങ്ങൾ അടിയുന്നതായും മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ ജസ്റ്റിസ് പി.മോഹൻദാസ് കുറ്റപ്പെടുത്തി.
വീഴ്ചയുണ്ടായത് ഉദ്യോഗസ്ഥ തലത്തിലാണ്. സംസ്ഥാനത്തെയോ കേന്ദ്രത്തിലെയോ മന്ത്രിമാരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.