Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാനൂരിൽ ബസ് പുഴയിലേക്ക് മറിഞ്ഞു; അമ്മയും മകനും ഉൾപ്പെടെ മൂന്നു മരണം

Bus-Accident അപകടത്തിൽപെട്ട ബസിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ

തലശേരി∙ പാനൂർ പെരിങ്ങത്തൂരിൽ ബസ് പുഴയിലേക്കു മറിഞ്ഞ് രണ്ടു യാത്രക്കാരും ബസ് ജീവനക്കാരനും ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ബസിന്റെ ക്ലീനർ കൂത്തുപറമ്പ് സ്വദേശി ജിതേഷ് (35), ചൊക്ലി സ്വദേശികളായ പ്രേമലത (56), മകൻ പ്രജിത്ത്(32) എന്നിവരാണു മരിച്ചത്. രാവിലെ അഞ്ചരയോടെ പാലത്തിന്റെ കൈവരി തകർത്ത് ബസ് പുഴയിലേക്കു മറിയുകയായിരുന്നു. ബസ് പൂർണമായും പുഴയിൽ മുങ്ങിപ്പോയി. പരുക്കേറ്റ ഡ്രൈവർ ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല.

ബാംഗ്ലൂരിൽനിന്ന് നാദാപുരത്തെത്തി തലശേരിക്കു പോകുമ്പോഴാണ് ബസ് അപകടത്തിൽപെട്ടത്. പാലത്തിന്റെ കൈവരിയിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ടു പുഴയിലേക്ക് വീഴുകയായിരുന്നു.