Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനിൽ സിഖുകാരെ മതംമാറ്റുന്നെന്ന് പരാതി; ഇടപെടണമെന്ന് സുഷമയോട് അമരീന്ദർ

Sikh Man Turban

ന്യൂഡൽഹി∙ പാക്കിസ്ഥാനിൽ സിഖ് മതവിശ്വാസികളെ ഇസ്‍ലാമിലേക്കു മാറ്റാൻ ശ്രമിക്കുന്നതായി പരാതി. ഖൈബർ പഖ്തുൻഖ്വയിലെ ഹാങ്ഗു ജില്ലയിലാണു സംഭവം. അസിസ്റ്റന്റ് കമ്മിഷണർ ടെഹ്സിൽ ടാൽ യാക്യൂബ് ഖാൻ സിഖുകാരെ ഇസ്‌ലാമിലേക്കു പരിവർത്തനം നടത്താൻ ശ്രമിക്കുന്നതായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിഖുകാർ ഡപ്യൂട്ടി കമ്മിഷണർക്കു പരാതി നൽകി.

വിഷയത്തിൽ ഇടപെടണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ആവശ്യപ്പെട്ടു. സിഖ് വിഭാഗക്കാർ ഇത്തരത്തില്‍ ഇരയാകുന്നത് അംഗീകരിക്കാനാകില്ല. സിഖ് സ്വത്വം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വിദേശകാര്യ മന്ത്രാലയം ഇതു പാക്കിസ്ഥാന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും സിങ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

സർക്കാർ ഉദ്യോഗസ്ഥൻ ഇത്തരത്തിൽ പെരുമാറുന്നുവെന്ന് കേൾക്കുന്നത് വളരെ ഗുരുതരമാണെന്ന് ന്യൂനപക്ഷവിഭാഗം തലവൻ ഫാരിദ് ചന്ദ് സിങ് പറഞ്ഞു. രാജ്യത്ത് ഏതു മതവിശ്വാസിക്കും എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ടെന്നും മതമാറ്റം ഉണ്ടായിട്ടില്ലെന്നും ഡപ്യൂട്ടി കമ്മിഷണർ ഹാങ്ഗു ഷാഹിദ് മെഹ്മൂദ് പറഞ്ഞു.