ന്യൂഡൽഹി∙ ചെങ്കോട്ട ഭീകരാക്രമണ കേസിലെ പ്രതിയും ലഷ്‌കറെ തയിബ ഭീകരനുമായ ബിലാൽ അഹമ്മദ് കാവ അറസ്റ്റിൽ. ഡൽഹി പൊലീസ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘം എന്നിവർ സംയുക്തമായാണ് ഡൽഹി വിമാനത്താവളത്തിൽനിന്ന് ഇയാളെ കഴിഞ്ഞദിവസം പിടികൂടിയത്.
2000ൽ നടന്ന ഭീകരാക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആളാണ് ബിലാൽ. ശ്രീഗറിൽനിന്നു ഡൽഹിയിലേക്കുള്ള വരവിലാണ് അറസ്റ്റിലായത്. സഹോദരനെ കാണാനാണ് ഡൽഹിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്. ചെങ്കോട്ടയിൽ 2000 ഡിസംബർ 22ന് നടന്ന ആക്രമണത്തിൽ രണ്ടു കരസേനാ ജവാന്മാരുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.