Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദുത്വമുള്ള മുസ്‍ലിംകളെ മാത്രമേ താമസിപ്പിക്കൂ: ബിജെപി എംഎൽഎ

BJP Flag

ബലിയ∙ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമ്പോൾ ഹിന്ദു സംസ്കാരം ഉൾക്കൊള്ളുന്ന മുസ്‍ലിംകളെ മാത്രമേ രാജ്യത്ത് താമസിപ്പിക്കൂവെന്ന് ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ ബൈരിയയിൽ നിന്നുള്ള ജനപ്രതിനിധി സുരേന്ദ്ര സിങ്ങാണ് വിവാദ പരാമർശം നടത്തിയത്. 2024ൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. വളരെ കുറച്ചു മുസ്‍ലിംകൾക്കു മാത്രമേ രാജ്യസ്നേഹമുള്ളൂ. ഹിന്ദു സംസ്കാരം ഉൾക്കൊള്ളാൻ കഴിയാത്തവർക്കു മറ്റേതെങ്കിലും രാജ്യത്ത് അഭയാർഥികളാകാമെന്നും സിങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവത്തിന്റെ പുനർജന്മമെന്ന് വിശേഷിപ്പിച്ച സിങ്, ആർഎസ്എസ് നൂറു വർഷം പൂർത്തിയാക്കുന്നതിനു മുൻപ് ഇന്ത്യ ഹിന്ദു രാജ്യമാകുമെന്ന് പ്രത്യാശ പ്രകടപ്പിച്ചു. 2025ലാണ് ആർഎസ്എസ് നൂറുവർഷം പൂർത്തിയാക്കുന്നത്. ദൈവത്തിന്റെ കാരുണ്യത്താൽ ഇന്ത്യ രാജ്യാന്തരശക്തി ആയികൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇക്കാര്യത്തിൽ നന്ദി പറയണമെന്നും സിങ് ചൂണ്ടിക്കാട്ടി.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ രണ്ടു തരത്തിലുള്ള മൂല്യങ്ങളാണുള്ളത്. ഒന്ന് ഇറ്റലിയുടേതും രണ്ടാമത്തേത് ഇന്ത്യയുടേതും. ഇന്ത്യയുടെ ചിന്തകൾക്ക് ചൂട്ടുപിടിക്കാൻ അദ്ദേഹത്തിനൊരിക്കലും കഴിയില്ല. പ്രധാനമന്ത്രിയാകാൻ എന്തുചെയ്യാനും രാഹുൽ തയാറാണ്. എന്നാൽ ഇന്ത്യയെ മെച്ചപ്പെടുത്താനുള്ള ശക്തിയും മൂല്യങ്ങളും അദ്ദേഹത്തിനില്ല. ഇന്ത്യ – ഇറ്റാലിയൻ സംസ്കാരത്തിന്റെ സങ്കരമാണ് അദ്ദേഹത്തിന്റേതെന്നും സുരേന്ദ്ര സിങ് പറഞ്ഞു.