ആലപ്പുഴ∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രൊബേഷൻ എസ്ഐ അറസ്റ്റിൽ. എസ്ഐ ലൈജുവിനെ ഇന്നു രാവിലെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ ഇതോടെ മൂന്നു പേർ പിടിയിലായി. കേസിൽ അറസ്റ്റിലായ രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് ലൈജു. സംഭവത്തിൽ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു സൂചന.
കഴിഞ്ഞ ദിവസം പിടിയിലായ നർക്കോട്ടിക്സ് വിഭാഗം സീനിയർ സിപിഒ നെൽസൺ തോമസിനെ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പെൺകുട്ടിയുടെ ബന്ധുവും കേസിലെ ഒന്നാംപ്രതിയുമായ പുന്നപ്ര സ്വദേശി ആതിരയും റിമാൻഡിലാണ്. പെൺകുട്ടിയെ ആതിര പതിവായി പുറത്തുകൊണ്ടുപോകുന്നതിൽ സംശയം തോന്നി നാട്ടുകാർ തടഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ആതിരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൊലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒട്ടേറെ പൊലീസുകാര്‍ ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന എട്ടുപേരെയാണ് ഇതിനകം ചോദ്യംചെയ്തത്. പെൺകുട്ടി ശാരീരികമായി ആക്രമിക്കപ്പെട്ടെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.