Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനഭംഗപ്പെടുത്തി കൊല; പൊലീസ് തിരയുന്നതിനിടെ വിദ്യാർഥി മരിച്ചനിലയിൽ

Haryana-Rape ജിന്ദിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയപ്പോൾ (ഫയൽ ചിത്രം)

കുരുക്ഷേത്ര (ഹരിയാന)∙ പതിനഞ്ചുകാരിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി കൊല ചെയ്ത സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന പ്ലസ് ടു വിദ്യാർഥിയുടെ മൃതശരീരം കനാലിൽ. ഹരിയാനയിലെ ജിന്ദിലാണു സംഭവം. ജ്യോതിസറിനടുത്ത് ഭക്ര കനാലിൽ കണ്ടെത്തിയ മൃതദേഹം നഗ്നമായ നിലയിലായിരുന്നു. പ്രാഥമിക പരിശോധനയില്‍ മർദനമേറ്റ പാടുകളില്ലെങ്കിലും പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. 

പത്തൊൻപതുകാരനായ വിദ്യാർഥിക്കൊപ്പം ട്യൂഷനു പോകുമ്പോഴായിരുന്നു പെൺകുട്ടിയെ അവസാനമായി കണ്ടത്. പെൺകുട്ടിയുടെ കൊലപാതകത്തിന്റെ പ്രതികാരമായാണോ അതോ ദുരഭിമാനക്കൊലയാണോ മരണത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കാണാതായി ദിവസങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് 100 കിലോമീറ്റർ മാറി കണ്ടെത്തിയ മൃതദേഹത്തിൽ അതിക്രൂരമായ പീഡനമേറ്റ ലക്ഷണങ്ങളുണ്ടായിരുന്നു. സ്വകാര്യ ഭാഗത്ത് ആഴത്തിൽ മുറിവേറ്റ് ശ്വാസകോശവും കരളും തകർന്ന നിലയിലായിരുന്നു. 19 മാരക മുറിവുകളാണു ശരീരത്തില്‍ കണ്ടെത്തിയത്.

അന്വേഷണംസംഘം യുവാവിനെയും തിരയുമ്പോഴായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെ യുവാവിന്റെയും മൃതദേഹം ലഭിച്ചു. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. മൃതശരീരത്തിലെ പച്ചകുത്തിയ അടയാളമാണ് മരിച്ചത് ഇയാളാണെന്നു തിരിച്ചറിയാൻ സഹായിച്ചത്.

അതിനിടെ ഹരിയാനയിൽ തുടരെ മാനഭംഗക്കേസുകൾ വരുന്നത് പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് ആവശ്യത്തിനു സുരക്ഷ ഒരുക്കുന്നില്ലെന്നാണു പരാതി. അടുത്തിടെ പാനിപ്പത്തിൽ ഒരു പതിനൊന്നുകാരിയെയും ഫരീദാബാദിൽ 23 വയസ്സുകാരിയെയും മാനഭംഗപ്പെടുത്തിയ സംഭവങ്ങൾ വൻ വിവാദം സൃഷ്ടിച്ചിരുന്നു.

ഫദീരാബാദിൽ ഓടുന്ന വാഹനത്തിലായിരുന്നു മാനഭംഗം. പതിനൊന്നുകാരിയെയാകട്ടെ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തിയതായും തെളിഞ്ഞു. ഇതിനെത്തുടർന്ന് ഹരിയാന പൊലീസ് മേധാവി ബി.എസ്.സന്ധു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.

related stories