കൊച്ചി∙ ലേക് പാലസ് റിസോർട്ടിലേക്ക് വയൽ നികത്തി റോഡ് നിർമിച്ചതിന് മുൻമന്ത്രി തോമസ് ചാണ്ടിക്കെതിരെ തൽക്കാലം കേസ് വേണ്ടെന്ന് ഹൈക്കോടതി. അതിനുപിന്നിൽ ദുരുദ്ദേശ്യം ഉണ്ടെന്ന് ഇപ്പോൾ കരുതാനാകില്ലെന്നു നിരീക്ഷിച്ചാണ് തീരുമാനം. തോമസ് ചാണ്ടിക്കെതിരെ ഉയർന്നുവന്ന എല്ലാ ആരോപണങ്ങളെക്കുറിച്ചും ആറുമാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകി.
മൂന്ന് മാസത്തിനുള്ളിൽ സർവേ നടപടികൾ പൂർത്തിയാക്കണം. തുടർന്ന് നോട്ടിസ് നൽകി എല്ലാ കക്ഷികളുടെയും വാദം കേൾക്കണം. കയ്യേറ്റം സംബന്ധിച്ച് ആരോപണം ഉയർന്ന പ്രദേശങ്ങൾ പ്രാദേശിക മേൽനോട്ട സമിതി പരിശോധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകാനും ഹൈക്കോടതി നിർദേശിച്ചു.